കാസർഗോഡ്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെൽ കൃഷി ചെയ്ത മാലോത്തെ സെബാസ്റ്റ്യൻ അഞ്ചാനിക്കലിന്റെ കൃഷിക്ക് നൂറുമേനി വിളവ്. ഒരു ഏക്കർ സ്ഥലത്താണ് തനത് ഇനമായ തൊണ്ണൂറാൻ നെൽവിത്ത് ഉപയോഗിച്ച് കരനെൽ കൃഷിയിറക്കിയത്.
ഒരു ഏക്കർ കരനെൽ കൃഷിയിൽ നിന്നും 150 പറ നെല്ലുലഭിക്കുമെന്നാണ് പ്രതീക്ഷ. വിത മുതൽ കൊയ്ത്തു വരെ കുടുംബാഗങ്ങൾ തന്നെയാണ് എല്ലാ കൃഷി പണികളും ചെയ്തിരുന്നത്. കരനെൽ കൃഷി പുതിയ അനുഭവമാണെന്നും വരും വർഷങ്ങളിലും കരനെൽ കൃഷി തുടരണമെന്നാണ് ആഗ്രഹമെന്നും കർഷകനായ സെബാസ്റ്റ്യൻ അഞ്ചാനിക്കൽ പറഞ്ഞു.
ബളാൽ പഞ്ചായത്ത് നടപ്പാക്കി വരുന്ന കരനെൽ കൃഷിയുടെ ആദ്യ ഘട്ടത്തിന്റെ കൊയ്ത്തു പൂർത്തിയായിരിക്കുകയാണ്. കൊയ്ത്ത് വാർഡ് മെമ്പർ ജോയ് മൈക്കിൾ ഉദ്ഘടനം ചെയ്തു.
Discussion about this post