ഭിന്നശേഷിക്കാരനായ പിതാവ് സത്യവാനെ സഹായിക്കാനാണ് പതിനൊന്നാം വയസ്സിൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ശ്രദ്ധാധവാൻ എരുമയെ വാങ്ങി വളർത്തുന്നത്. പാൽ കറക്കുന്നത് മുതൽ എരുമകളെ വിൽക്കുന്നതിന്റെ വഴികളും രീതികളുമെല്ലാം ശ്രദ്ധ അച്ഛനിൽ നിന്നാണ് പഠിച്ചത്. അച്ഛന് ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ പാലിന്റെ കച്ചവടം പൂർണമായും ശ്രദ്ധയിലേക്ക് മാറി. ഒരു എരുമയിൽ നിന്ന് ശ്രദ്ധ തന്റെ ബിസിനസ് 500 എരുമയിലേക്ക് എത്തിച്ചു. ഇന്ന് റീട്ടെയിൽ ഷോപ്പുകൾക്കും ഉപഭോക്താക്കൾക്ക് നേരിട്ടും എരുമപാലും പാലിൽ നിന്നുള്ള മൂല്യ ഉൽപ്പന്നങ്ങളും നൽകുന്നു. ഇതിനൊപ്പം കർഷകർക്കായി ഒരു പരിശീലന കേന്ദ്രവും ശ്രദ്ധ നടത്തുന്നുണ്ട്. ഇതുവരെ 5000ത്തിലധികം ആളുകൾക്ക് പരിശീലനവും നൽകി കഴിഞ്ഞു. ഇതിനൊപ്പം സി എസ് അഗ്രോ ഓർഗാനിക്സ് എന്ന പേരിൽ കമ്പോസ്റ്റ് ഉണ്ടാക്കുന്ന ഒരു ചെറിയ ബിസിനസും ആരംഭിച്ചു. ഒരു എരുമയിൽ തുടങ്ങിയ ശ്രദ്ധയുടെ ‘ഫാംസ് ‘ എന്ന ഡയറി ബിസിനസിന്റെ നിലവിലെ പ്രതിവർഷ വിറ്റ് വരവ് ഒരു കോടി രൂപയാണ്. ബിസിനസിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് ശ്രദ്ധ. ഫിസിക്സിൽ എംഎസ്സി ബിരുദം പൂർത്തീകരിച്ചിരിക്കുകയാണ് ശ്രദ്ധ ധവാൻ
Content summery : Shraddha Dhawan, a 25-year-old from Nighoj, Maharashtra, is earning a yearly revenue of ₹1 crore by selling milk, paneer, and ghee.
Discussion about this post